Wednesday 6 February 2013

ചിന്തയുടെ ചില വേരുകള്‍ (കവിത)


ഈ കവിത എഴുതാന്‍ ഒരു കാരണമുണ്ട്. അരക്ഷിതാവസ്ഥയുടെ സാമൂഹ്യ വശം പലപ്പോഴും തുറന്നു പറയാന്‍ മടിക്കുന്ന പല കാര്യങ്ങളിലും ബന്ധപ്പെട്ടു കിടക്കുന്നു. പലപ്പോഴും സമൂഹത്തിനു വിപത്തായി സംഭവിക്കുന്ന പലതും ഒരു സാമൂഹ്യവ്യവസ്ഥയുടെ അനന്തര ആഖ്യകളില്‍പ്പെട്ടതു മാത്രമാണെന്ന തിരിച്ചറിവില്ലാതെ, നാം വീണ്ടും വീണ്ടും കയങ്ങളിലും ചുഴികളിലും ചെന്നു പെടുകയാണ്.

കവിതയുടെ ചേരുവകളില്‍ നിന്ന് മാറി ആശയത്തിന്‍റെ സാമീപ്യം മാത്രം സ്വീകരിക്കണമെന്ന ആഗ്രഹത്തോടെ നിങ്ങളുടെ വായനക്കായി സമര്‍പ്പിക്കുന്നു.



കണ്ണുചിമ്മിയ നിമിഷത്തിനിടയില്‍
ഒരായിരം പൂത്തിരി 
കത്തിയണഞ്ഞു കഴിഞ്ഞിരുന്നു ...

ഓര്‍മ്മവട്ടം തിരികെയെത്തിയപ്പോള്‍ 
മറവിയുടെ നിഗൂഢതീരം 
മറുകര എത്തികഴിഞ്ഞിരുന്നു 

ചിലതൊക്കെ പറയാന്‍ ശ്രമിച്ചപ്പോള്‍ 
കേള്‍വിക്കാരൊക്കയും 
തിരികെ പറഞ്ഞു കഴിഞ്ഞിരുന്നു 

കൊതിതീരുംമുമ്പേ സ്നേഹിച്ചിരുന്നവര്‍  
വേരുകള്‍ ഒക്കയും
മാറ്റി പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു

ഏകാന്തതയുടെ തടവറകളിലൊക്കയും
മഥിക്കുന്ന ചിന്തകള്‍ 
അനവസരത്തിലെ കോമാളിയായിരുന്നു


വായിച്ച പുസ്തകതാളുകളിലൊക്കയും 
വിവരിച്ച ഏടുകളള്‍
വഞ്ചനയുടെ ലിപികളിലായിരുന്നു 

കാത്തുനിന്ന വഴികളിലൊക്കയും 
പരിചിതരുടെ 
അപരിചിത മുഖങ്ങള്‍ മാത്രമായിരുന്നു 

അരികിലെത്തിയപ്പോഴും,വിദൂരതയില്‍ നോക്കി കാത്തിരിന്ന  അവര്‍ക്കു
അഭിനയത്തിന്‍റെ അഭിനവ പാടവമായിരുന്നു
തിരശ്ശീലയുടെ പിന്നില്‍ നിന്നും തെറിച്ച പദാവലികള്‍ പലതും
ഞാന്‍ പറയാന്‍ കൊതിച്ചവയായിരുന്നു
വീണുടഞ്ഞ  മനസ്സിന്‍റെ അസ്ഥികള്‍ചേര്‍ത്തു
വീണ്ടും ചലിച്ച
പാദങ്ങള്‍ ഒരു ധീക്ഷണശാലിയുടെതായിരുന്നു
 സസ്നേഹം,

Lulu Zainyi

No comments:

Post a Comment