Monday 24 October 2011

നാല് മണിക്ക് നാല് മിനിറ്റു ബാക്കി!





ഇന്നാണ് ആ ദിവസം. എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം. ജീവിത സമസ്യക്ക്  ഒടുവില്‍ ഒരു ഉത്തരം കിട്ടിയിരിക്കുന്നു. 

നാട്ടുകാരും വീട്ടുകാരും അറിയാതെ ആ പ്രേമ നാടകം ഇതു വരെ അങ്ങനെ തഴച്ചു വളരുകയായിരുന്നു. വടക്കേതിലെ ജോണിക്കുട്ടി അവളുടെ വീട്ടില്‍ വിവരം എത്തിച്ചത് മുതല്‍ തുടങ്ങിയ സംഘര്‍ഷ ഭരിതമായ ദിന രാത്രങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചിന്‍ കൂടിനുള്ളില്‍ ഒരു ബോംബ് പൊട്ടിയത് പോലെ എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല . വാക്കേറ്റങ്ങള്‍ ഉപദേശങ്ങള്‍, ഭിഷണികള്‍, പക്ഷെ ഞാന്‍ തളര്‍ന്നില്ല, അവളെ എനിക്ക് അത്രക്കും ഇഷ്ടമായിരുന്നു. വീട്ടു തടങ്കലിലായിരുന്നു അവളെങ്കിലും   എന്‍റെ കര്‍മ്മോല്സുകത കൃത്യമായി വിവരങ്ങള്‍ അവള്‍ക്കു കൈമാറുന്നതിനു സഹായിച്ചു. ഒരു ഒളിച്ചോട്ടം. വെള്ളിയായ്ച്ച വൈകുന്നേരം നാല് മണിക്കുള്ള  കൊങ്കണ്‍ എക്സ്പ്രസ്സ്‌, മുംബൈ എന്ന മഹാ നഗരം ലക്‌ഷ്യം. നമ്പീശന്‍  എന്ന ആത്മ സുഹൃത്തിന്റെ അടുത്തേക്ക്, വിവരങ്ങള്‍ ഞാന്‍ അവനെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നു. ഹൃദയമിടിപ്പോടെ അവന്‍ സമ്മതിച്ചു. ഒരാളുടെ താത്കാലിക അവധിയില്‍ ആറു മാസം ജോലി ചെയ്ത വകയില്‍ ഇരുപത്തിയയ്യായിരം രൂപ കയ്യിലുള്ള ധൈര്യത്തിലായിരുന്നു ഈ ഉദ്യമം.

വെള്ളിയാഴ്ച  ആയതിനാല്‍ റെയില്‍വേ സ്റ്റേഷനില്‍ പതിവിലും വലിയ തിരക്ക്. പക്ഷെ എന്റെ കയ്യില്‍ ഒരാഴ്ച മുമ്പേ ബുക്ക്‌ ചെയ്ത രണ്ടു സ്ലീപ്പര്‍ ക്ലാസ്സ്‌ ടിക്കറ്റുകള്‍. ഞാന്‍ രണ്ടു മണിക്കൂര്‍ നേരത്തെ എത്തി. ട്രെയിന്‍ സമയം കൃത്യമായി നോക്കി യാത്ര ക്രമികരിക്കണമല്ലോ. ഒളിച്ചോട്ടമല്ലേ! അല്പം പാളിയാല്‍ എല്ലാം തീര്‍ന്നു. ഭാഗ്യത്തിന് ട്രെയിന്‍ സമയം കൃത്യം തന്നെ. ദൈവം എന്‍റെ  കൂടെ തന്നെ. അല്ലെങ്കിലും ഒരു ദൈവത്തിനും ഇത്ര ക്രൂരന്‍ ആകാന്‍ കഴിയില്ലല്ലോ. ഞാന്‍ മനസ്സില്‍ കരുതി.

അവളെ രാവിലെ മൊബയിലില്‍ ബന്ധപ്പെട്ടതാണ്, 'നാല് മണി'....'നാല്  മണി' ഞാന്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചിരുന്നു..ഇപ്പോള്‍ സമയം മൂന്നര കഴിഞ്ഞിരിക്കുന്നു  എന്റെ ഹൃദയമിടിപ്പ്‌ കൂടി വന്നു. ,മനസ്സ് പല പല ചിന്തകളാല്‍ തിരമാല പോലെ ആര്‍ത്തിരമ്പി..  എന്നിട്ടും ഞാന്‍  ധൈര്യം സംഭരിച്ചു....ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നതു പോലെ തോന്നി ...ഞാന്‍ ശ്വാസം വലിച്ചു വിട്ടു..തല പെരുക്കുന്നത് പോലെ..ഞാന്‍ തല മെല്ലെ അട്ടി നോക്കി...പതുക്കെ എഴുന്നേറ്റു ...കണ്ണിനു കാഴ്ച കുറയുന്നതുപോലെ...ഏതോ ചില പരിചിത മുഖങ്ങള്‍ എന്നെ നോക്കി ചിരിച്ചു..എനിക്കവരെ ഓര്‍മിച്ചെടുക്കാന്‍ പറ്റുന്നില്ല. ജീവിതത്തില്‍ ആര്‍ക്കും മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍.

സമയം മൂന്നു അമ്പതായി ട്രെയിന്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ വരുമെന്ന അറിയിപ്പ് വന്നു. എന്‍റെ കിതപ്പിന്റെ ശബ്ദം തീവണ്ടിയുടെ ചൂളം വിളിയെ വെല്ലുന്നതവയായിരുന്നു. എന്‍റെ കണ്ണുകള്‍ പ്രവേശന കവാടത്തിനു നേരേ പ്രതിഷ്ഠിച്ചിരിക്കുന്നു, മൊബൈല്‍ ശബ്ദിക്കുന്നതും ചെവിയോര്‍ത്തു അക്ഷമനായി കാത്തു നിന്നു. അവളെ അങ്ങോട്ട്‌ വിളിക്കരുതെന്നാണ് നിര്‍ദേശം, അതിനാല്‍ വിളിച്ചു നോക്കാനും കഴിയുന്നില്ല.


പൊടുന്നനെ മൊബൈല്‍ ശബ്ദിച്ചു. അവളുടെ വാക്കുകള്‍ കിതപ്പിനാല്‍ പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. ഞാന്‍ വാച്ചില്‍ നോക്കി, നാല് മണിക്ക് നാല് മിനിട്ട് ബാക്കി! 

ഏതാ പ്ലാറ്റ്ഫോം? അവളുടെ കിതച്ചുള്ള ചോദ്യം 

'രണ്ടില്‍ പെട്ടന്ന് വാ'...ഞാന്‍ അലറി പറഞ്ഞു 

അവളെ കണ്ടതും അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടി. കയ്യില്‍ ബാഗ്ഗേജ് ഒന്നുമില്ലാതെ സാധാ ഡ്രെസ്സില്‍ ഒരു ദൂര യാത്രയുടെ സന്നാഹമൊന്നുമില്ലാതെ മുന്നില്‍ നില്ക്കുന്നു  . 

'എന്താ ഇത്?' എന്റെ ആകാംക്ഷ അതിരു വിട്ടു.  

'എനിക്ക് ഈ യാത്രക്ക് മനസ്സനുവദിക്കുന്നില്ല..ഞാന്‍ ചതിച്ചെന്നു  ചേട്ടന് തോന്നാതിരിക്കാന്‍ ആണ് ഞാന്‍ ഇപ്പോള്‍ വന്നത്' അവള്‍ പറഞ്ഞൊപ്പിച്ചു 

എനിക്ക് കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി.

'നീ എന്താ ഈ പറയുന്നത്' എന്‍റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു 

"ലകഷ്യമില്ലാത്ത  ഒരു യാത്രക്കും, നിര്‍ണ്ണയിക്കാന്‍ കഴിയാത്ത ജീവിത സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും  പറ്റിയ ഒരു മനസിവകസ്ഥയിലുമല്ല ഞാന്‍, നമുക്ക് ഒന്ന് കൂടി ചിന്തിച്ചിട്ടു തീരുമാനം എടുക്കാം" അവള്‍ പറഞ്ഞൊപ്പിച്ചു.

ദേഷ്യം കൊണ്ട് എന്‍റെ മുഖം ചുവന്നു, അവളോട്‌ ഒന്നും എനിക്ക് മറുപടി പറയാന്‍ തോന്നിയില്ല..ഞാന്‍ പോക്കറ്റില്‍ നിന്നും അവളുടെ ടിക്കറ്റ്‌ എടുത്തു പിച്ചി ചീന്തി പ്ലാറ്റ്ഫോമില്‍ ഇട്ട് ഞാന്‍ മുന്നോട്ടു നടന്നു...അവള്‍ പുറകില്‍ ഓടി വന്നു എന്‍റെ കയ്യില്‍ പിടിക്കുന്നുണ്ടായിരുന്നു..ഞാന്‍ ശക്തിയായി അവളെ തള്ളി മാറ്റി..ഒരു പൊതു സ്ഥലം ആയതുകൊണ്ടാവണം അവള്‍ കൂടുതല്‍ ശ്രമിക്കാതിരുന്നത്. ട്രെയിന്റെ ശബ്ദം അടുത്ത് വന്നു.

ചായേ.. ചായ .. ചായ.. ഞാന്‍ ഞെട്ടി ഉണര്‍ന്നു. ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ എത്തിയിരിക്കുന്നു. ഇരുപതു വര്‍ഷം പിന്നിലുള്ള കാര്യങ്ങള്‍ ഇന്നലെ എന്നതുപോലെ എന്‍റെ മനസ്സിലുടെ കടന്നു പോയിരിക്കുന്നു. ഇരുപതു വര്‍ഷക്കാലം മുംബൈ എന്നാ മഹാ നഗരത്തില്‍ പകല്‍ രാത്രി വ്യത്യാസമില്ലാതെ അദ്ധ്വാനിച്ചു, എന്നിട്ടും ബാക്കിയായത് പട്ടിണിയും രോഗകങ്ങളും മാത്രം. ഒരു മനോഹര സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത രാത്രികള്‍,  ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത വര്‍ഷങ്ങള്‍. 

ഒരു വാശിയുടെ പേരില്‍ നഷ്ട പെട്ട ജീവിതം, പക്ഷെ അവള്‍ക്കു ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതെങ്ങനെ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു. അവളുടെ ആ വാക്കുകള്‍ ഇന്നും എന്റെ കാതുകളില്‍ ഒരു മുന്നറിയിപ്പായി മുഴങ്ങുന്നു. എന്റെ ജീവിതം നഷ്ടപ്പെടരുത് എന്ന് അവളും ആഗ്രഹിച്ചിരിക്കണം. ആ ആഗ്രഹത്തില്‍ ചിലപ്പോള്‍  ബലി കഴിക്കപ്പെട്ടത് ഞങ്ങളുടെ പ്രണയം തന്നെ ആയിരിക്കാം. പക്ഷെ അന്നവളുടെ വാക്കുകള്‍ക്കുള്ളില്‍ മറഞ്ഞിരുന്ന സത്യം മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്‍റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ ആരും കാണാതെ എന്‍റെ തൂവാല ഒപ്പി എടുത്തു. ഇനി  രണ്ടു മണിക്കൂര്‍ യാത്ര കൂടി  കഴിയുമ്പോള്‍ ഈ യാത്ര തുടങ്ങിയെടുത്തു ഞാന്‍ തിരിച്ചെത്തുന്നു .

ഞാന്‍ വാച്ചില്‍ നോക്കി, നാല് മണിക്ക് നാല് മിനിട്ട് ബാക്കി! തികച്ചും യാദര്‍ശ്ചികമാവാം അതേ  നാല് മിനിട്ട് ബാക്കി.. ബാക്കിയുള്ള ഈ  നാലു മിനിറ്റില്‍ ആണോ ജീവിതം നിര്‍ണയിക്കപ്പെടുന്നത്, ഞാന്‍ ആലോചിച്ചു.  

ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ എത്തി. ഞാന്‍ ജനല്‍ കമ്പികള്‍ക്കിടയിലൂടെ പുറത്തേക്ക്  നോക്കി, പുറത്തു കുറച്ചു  യുവമിഥുനങള്‍ ഇണകളെ പോലെ  പ്ലാറ്റ്ഫോമില്‍ അവിടെ അവിടെ ഇരിപ്പുണ്ട്. അവര്‍ സ്നേഹം പങ്കു വയ്ക്കുന്നു, ജീവിതം പങ്കു വയ്ക്കാനുള്ള സ്വപ്‌നങ്ങള്‍ നെയ്യുന്നു. അവരുടെ പ്രേമ ബന്ധങ്ങള്‍    തളിര്‍ക്കട്ടെ എന്നോ, അതോ അവര്‍ക്ക് അല്പം കൂടി പ്രായോഗിക ബുദ്ധി നല്‍കണേ  എന്നോ പ്രാര്‍ത്ഥിക്കാന്‍ എനിക്ക് കഴിയുന്നില്ല. പക്ഷെ ഒരു കാര്യം എന്‍റെ ജീവിതം എനിക്കു മനസ്സിലാക്കി തന്നു: 'നമുക്ക് ഒരു ജീവിതമേ ഉള്ളൂ,  അത് നൈമിഷിക വികാരങ്ങളാല്‍ തകര്‍ക്കപ്പെടുമ്പോള്‍, നമ്മുടെ ചിന്തകള്‍ക്കും തീരുമാനങ്ങള്‍ക്കും മൂര്‍ച്ച ഇല്ലാതാകുമ്പോള്‍, നഷ്ടബോധത്തിന്റെ കൈപ്പുനീര്‍ നുകരേണ്ടി വരുന്നു, ജന്മം തന്നെ പാഴാകുന്നു!'. കാലം എന്നെ പഠിപ്പിച്ച ഈ കാര്യം ഞാന്‍ ഇവരോട് പങ്കിട്ടാല്‍ ഇവരില്‍ എത്ര പേര്‍ക്ക് ഉള്‍കൊള്ളാന്‍ ആകും. ഇവരില്‍ എത്ര പേര്‍ക്ക് അവള്‍ എന്നോട് പറഞ്ഞത് പോലെയുള്ള മറുപടി പറയാനാകും. ആലോചിച്ചിരിക്കെ ട്രെയിന്‍ ആ സ്റ്റേഷനും വിട്ടിരുന്നു.

ഞാനിറങ്ങാനുള്ള സ്റ്റേഷന്‍ എത്തിയിരിക്കുന്നു. മുടിയും താടിയും കൈകള്‍  കൊണ്ട് ഒതുക്കി ബാഗ് എടുത്തു പുറത്തിറങ്ങി. അതേ പ്ലാറ്റ്ഫോം. അവള്‍ എന്‍റെ കയ്യില്‍ പിടിച്ചു തിരിച്ചു വലിച്ച അതേ സ്ഥലം. കാലം തന്നെയാകും എന്നെ ഇവിടെ തന്നെ തിരിച്ചിറക്കിയത്. ആ പ്ലാറ്റ്ഫോമിലൂടെ പതുക്കെ  മുന്നോട്ട് നടന്നു .കാലുകള്‍ ഇടറുന്നുണ്ടായിരുന്നു. 

ജോലി കഴിഞ്ഞു തിരികെ പോകുന്നവര്‍ ട്രെയിനില്‍ കയറാന്‍ തിക്കിതിരക്കുന്നുണ്ടായിരുന്നു. ഒരു ഉദ്യോഗസ്ഥ എന്നു തോന്നിപ്പിക്കുന്ന സ്ത്രീ എന്‍റെ അഭിമുഖമായി നടന്നു വരുന്നുണ്ടായിരുന്നു. അവര്‍ അടുത്തെത്തും തോറും എന്‍റെ നെഞ്ചിടി കൂടി വന്നു. ഈശ്വരാ.. ഇത് അവള്‍ തന്നെ. ഒരു കാലത്ത് എന്‍റെ എല്ലാം എല്ലാം ആയിരുന്നവള്‍, ശേഷം വര്‍ഷങ്ങളോളം ഞാന്‍ 
 പക  മനസ്സില്‍ കൊണ്ട് നടന്നിരുന്നവള്‍, പിന്നീട് എപ്പഴോ  മരവിച്ച മനസ്സുമായല്ലാതെ  ഓര്‍ക്കാന്‍ കഴിയാതിരുന്നവള്‍. 

പ്ലാറ്റ്ഫോമിലെ ബെഞ്ചില്‍ ഇരുന്ന ഒരു കൗമാരക്കാരന്‍ എഴുന്നേറ്റു നടന്നു വരുന്ന ആ സ്ത്രീയുടെ അടുത്തേക്ക് എത്തി 

'അമ്മേ, ഇന്നും വൈകിയോ, ഞാന്‍ എത്ര നേരമായെന്നോ ഇവിടെ  കാത്തിരിക്കുന്നു'

'ഇന്നു ജോലി കൂടുതല്‍ ആയിരുന്നു മോനേ, സാരമില്ല നാളെ നേരത്തെ വരാം' 

അതേ ഇതവള്‍ തന്നെ. സംസാരത്തിലെ അതേ മധുരിമ ഞാന്‍ തിരിച്ചറിഞ്ഞു. അവള്‍ അല്പം തടിച്ചിരിക്കുന്നു. മുടിയില്‍ നരകള്‍ വീണു തുടങ്ങിയിരിക്കുന്നു. വലിയ കണ്ണടക്കുള്ളില്‍ ഒരു ഗൌരവകകാരിയെ പോലെ തോന്നിച്ചു. 

മറ്റുള്ളവരെ ശ്രദ്ധിക്കാതെ നടന്നു നീങ്ങിയ ഇരുവരെയും നോക്കി ഞാന്‍ കുറെ നേരം നിന്നു. ഒരു തീരുമാനം രണ്ടു പേരുടെ ജീവിതങ്ങളില്‍  ഉണ്ടാക്കിയ മാറ്റത്തിന് ഇതിലും വലിയ ഉദാഹരണം വേറെ ഉണ്ടാകില്ല. ഞാന്‍ എന്‍റെ ജീവിതത്തെ വഞ്ചിച്ചതായി എനിക്കു തോന്നി. എനിക്കു കരച്ചില്‍ വരുന്നുണ്ടായിരുന്നു. ഞാന്‍ മുന്നോട്ട് നടന്നു നീങ്ങി. ജീവിതത്തില്‍ ഇനിയും വസന്തങ്ങള്‍ വിരിയിപ്പിക്കാന്‍ കഴിവുള്ള ദൈവത്തില്‍ എല്ലാം അര്‍പ്പിച്ചു കൊണ്ട്.......ശുഭ പ്രതീക്ഷയോടെ....... 

12 comments:

  1. കഥ നന്നായിട്ടുണ്ട് ....
    ഇഷ്ട്ടായി.... :)

    ReplyDelete
  2. ശരിക്കും കണ്ണുനനയിച്ചു...അതി മനോഹരം!

    ReplyDelete
  3. super script! simply loved it...

    ReplyDelete
  4. valare nanaayi eyuthi.puthiya thalamuraku oru padam akate ee anubavangal

    ReplyDelete
  5. വാക്കുകള്‍ കിട്ടുന്നില്ല അഭിനന്ദിക്കാന്‍. ഏറെ നാളുകള്‍ക്കു ശേഷം വായിച്ച ഏറ്റവും മനോഹരമായ കഥ.

    ReplyDelete
  6. Super post dear!

    ReplyDelete
  7. അല്ലെങ്കിലും ഒരു ദൈവത്തിനും "ഇത്ര" ക്രൂരന്‍ ആകാന്‍ കഴിയില്ലല്ലോ...
    അത്ര എന്നല്ലേ വേണ്ടത്.... അല്ലെങ്കില്‍ അത് കഥാ ഗതിയുടെ സൂചന ആകില്ലേ....

    നല്ല കഥ കൂടെ നല്ലൊരു സന്ദേശവും.... നന്നായി അസ്വദിച്ചു.... ആശംസകള്‍... :)

    ReplyDelete
  8. ഒരായിരം നന്ദി എല്ലാ സുഹൃത്തുക്കള്‍ക്കും ..ഇത് വഴി വന്നതിനും നല്ല വാക്കുകള്‍ പറഞ്ഞതിനും.

    Arunlal Mathew || ലുട്ടുമോന്‍ സമയം കണ്ടെത്തി എല്ലാ പോസ്റ്റുകള്‍ക്കും വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നല്‍കുന്നതിന് സ്പെഷ്യല്‍ നന്ദി!

    ReplyDelete
  9. കൊട് ചേട്ടാ കയ്യ്!!

    ReplyDelete
  10. ലുലു കിടിലം ആയിട്ടുണ്ട്‌ !!!!

    ReplyDelete
  11. lukku..thank u da...

    subin...രണ്ടു കയ്യും തന്നിരിക്കുന്നു ...

    ReplyDelete
  12. കൊള്ളാം ലുലു..നന്നായിട്ടുണ്ട്

    ReplyDelete